Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » ഇസ്രായേൽ അൽ-അഖ്‌സ പള്ളി അടച്ചുപൂട്ടിയതിനെ എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു.
അല്‍-അഖ്സ മസ്ജിദ്

ഇസ്രായേൽ അൽ-അഖ്‌സ പള്ളി അടച്ചുപൂട്ടിയതിനെ എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു.

by Editor
Send your news and Advertisements

ജെറുസലേം: ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിന്റെ കവാടങ്ങൾ 12 ദിവസമായി അടച്ചിട്ടിരിക്കുന്നതിനെ എട്ട് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഖത്തർ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്റ്റ്‌ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഈ സംയുക്ത പ്രസ്താവന ഇറക്കിയത്.

വിശുദ്ധ റമദാൻ മാസത്തിൽ പോലും വിശ്വാസികൾക്ക് പ്രവേശനം നിഷേധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും വിശുദ്ധ സ്ഥലങ്ങളുടെ പദവി നിലനിർത്തുന്ന ‘സ്റ്റാറ്റസ് ക്വോ’ (Status Quo) കരാറുകളുടെയും ലംഘനമാണെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പള്ളിയുടെ കവാടങ്ങൾ ഉടൻ തുറക്കണമെന്നും വിശ്വാസികൾക്ക് തടസ്സമില്ലാതെ പ്രാർത്ഥന നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം ഇറാനുമായുള്ള സംഘർഷം കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് ഇസ്രായേൽ അധികൃതരുടെ വിശദീകരണം. ചില സമയങ്ങളിൽ പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും, 50 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിക്ക് ചുറ്റും ഇസ്രായേൽ സുരക്ഷാ സേനയെ വൻതോതിൽ വിന്യസിച്ചിരിക്കുന്നത് വിശ്വാസികൾക്കിടയിൽ വലിയ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. എന്നാൽ ഇത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മുസ്ലീം രാജ്യങ്ങൾ ആരോപിക്കുന്നു.

സമാധാനത്തിനായുള്ള ഉപാധികൾ മുന്നോട്ടുവെച്ച്‌ ഇറാൻ; കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാൻ്റെ 16 കപ്പലുകൾ തകർത്തതായി യുഎസ്.

You may also like

error: Content is protected !!