Tuesday, October 14, 2025
Mantis Partners Sydney
Home » ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്‌ച നടത്തി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്‌ച നടത്തി.

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്‌ച നടത്തി.

by Editor

ന്യൂയോർക്ക്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തി. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നേതാക്കളുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് ഇരുവരും ആശയ വിനിമയം നടത്തിയത്. 2024-ൽ ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരത്തിലെത്തിയതിനു ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്രംപിനെ നേരിൽ കാണുന്നത് ഇതാദ്യമാണ്.

ന്യൂയോർക്കിലെ ഈ കൂടിക്കാഴ്‌ച ഒരു സൗഹൃദ സംഭാഷണമായിരുന്നു എന്നും ഓസ്ട്രേലിയ-അമേരിക്ക സഖ്യം എപ്പോഴും ശക്തമാണെന്നും ആ ബന്ധം തുടർന്നും വളർത്തുകയാണ് പ്രധാന ലക്ഷ്യം എന്നും ആൻ്റണി ആൽബനീസി കൂടിക്കാഴ്‌ചക്ക് ശേഷം വ്യക്തമാക്കി. “അമേരിക്കയുമായി ദീർഘകാല സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ പ്രതിബദ്ധമാണ്. ചൈനയുടെ പ്രാദേശിക സ്വാധീനവും ഇൻഡോ-പസഫിക് മേഖലയിലെ ഭൂരാഷ്ട്രീയ വെല്ലുവിളികളും മുന്നിൽ കണ്ടാണ് ഇരു രാജ്യങ്ങളും സുരക്ഷാ സഹകരണം വികസിപ്പിക്കാൻ ശ്രമിക്കുന്നത്. “- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 20-ന് ഇരു നേതാക്കളും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്‌ച നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ആ യോഗത്തിൽ വ്യാപാരം, പ്രതിരോധ സഹകരണം, ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷ, കാലാവസ്ഥാ മാറ്റത്തിനെതിരെ സംയുക്ത നടപടികൾ തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളാകും.

Send your news and Advertisements

You may also like

error: Content is protected !!