തൃശൂർ: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്നേഹ യാത്ര. കൊടുങ്ങല്ലൂർ – കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസ്സിലെ ഡ്രൈവറായ ഷൈനും കണ്ടക്ടറായ മകൾ അനന്തലക്ഷ്മിക്കും ഒപ്പം കോട്ടപ്പുറം പള്ളിയിലേയ്ക്കായിരുന്നു സുരേഷ് ഗോപി യാത്ര ചെയ്തത്. തൃശൂരിലെ ബസ് ജീവനക്കാർക്കിടയിലെ താരമാണ് ഈ കുട്ടി കണ്ടക്ടർ. പഠനത്തോടൊപ്പം അച്ഛൻ ജോലി ചെയ്യുന്ന അതേ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് അനന്തലക്ഷ്മി. അനന്തലക്ഷ്മിയുമായി സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് കാക്കി കുപ്പായമണിഞ്ഞ് കണ്ടക്ടർ ജോലിയിലേക്ക് പ്രവേശിപ്പിച്ചത്. അന്ന് മുതൽ പഠനും ജോലിയും ഒരുമിച്ചുകൊണ്ടുപോവുകയാണ് ഈ മിടുക്കി. ഇവരെ കാണാൻ കാണുവാൻ വേണ്ടിയാണു കേന്ദ്രമന്ത്രി എത്തിയത്. കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ് ഇവരുടെ അമ്മ ധന്യഷൈൻ. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി. ബി കോം ബിരുദം പൂർത്തിയാക്കി കണ്ടക്ടർ തൊഴിലിനൊപ്പം എം കോം പഠനം തുടരുന്നു.

ബസ്സ് ഡ്രൈവറായ അച്ഛനും, കണ്ടക്ടറായ മകൾക്കുമൊപ്പം സുരേഷ് ഗോപിയുടെ സ്നേഹ യാത്ര
100