കാൻബറ: ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടയുന്നതിനായി ഗൾഫ് രാജ്യങ്ങൾക്ക് പ്രതിരോധ സഹായം നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ഈ സഹായം പൂർണ്ണമായും പ്രതിരോധാത്മകമാണെന്നും ഇറാനെതിരെയുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങളിൽ രാജ്യം പങ്കുചേരില്ലെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഏകദേശം 1,15,000 ഓസ്‌ട്രേലിയക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. യു.എ.ഇയിൽ മാത്രം 24,000 ഓസ്‌ട്രേലിയക്കാരുണ്ട്.
ഓസ്‌ട്രേലിയയുടെ അത്യാധുനിക നിരീക്ഷണ വിമാനമായ E-7A വെഡ്‌ജ്‌ടെയിൽ (E-7A Wedgetail) ഗൾഫ് മേഖലയിലേക്ക് അയക്കും. ഏറ്റവും അത്യാധുനിക നിരീക്ഷണ വിമാനമായ ഇത് ഗൾഫ് മേഖലയിലെ വ്യോമപാത നിരീക്ഷിക്കാനും മിസൈലുകളുടെ സാന്നിധ്യം നേരത്തെ തിരിച്ചറിയാനും സഹായിക്കും. വിമാനത്തിൻ്റെ പ്രവർത്തനങ്ങൾക്കായി 85 ഓസ്‌ട്രേലിയൻ പ്രതിരോധ സേനാംഗങ്ങളെ നാല് ആഴ്ചത്തേക്ക് വിന്യസിച്ചു. യു.എ.ഇയുടെ അഭ്യർത്ഥന പ്രകാരം AMRAAM (Advanced Medium-Range Air-to-Air Missiles) വിഭാഗത്തിൽപ്പെട്ട മിസൈലുകൾ ഓസ്‌ട്രേലിയ നൽകും. ഇറാനിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ സഹായം.
അഞ്ച് ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയയിൽ തുടരാൻ സർക്കാർ അനുമതി.


