Monday, March 23, 2026
Home » രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബെത്‌ലഹേം വീണ്ടും ക്രിസ്തുമസ് ദീപങ്ങളാൽ അലംകൃതമായി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബെത്ലഹേം വീണ്ടും ക്രിസ്തുമസ് ദീപങ്ങളാൽ അലംകൃതമായി.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബെത്‌ലഹേം വീണ്ടും ക്രിസ്തുമസ് ദീപങ്ങളാൽ അലംകൃതമായി.

by Editor
Send your news and Advertisements

ബെത്‌ലഹേം: രണ്ട്‌ വർഷത്തെ യുദ്ധത്തിൻ്റെയും ദുരിതങ്ങളുടെയും ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ്‌ ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ്‌ ആരവങ്ങളിലേക്ക്‌ മടങ്ങിയെത്തുകയാണ്‌ യേശുവിൻ്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെത്‌ലഹേം. ഗാസയിലെ സംഘർഷങ്ങൾ അവസാനിച്ചതോടെ പാലസ്തീൻ ജനത ഈ ക്രിസ്തുമസിനെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും ആഘോഷമായി കൊണ്ടാടുകയാണ്.

ചരിത്രപ്രസിദ്ധമായ നേറ്റിവിറ്റി ദേവാലയത്തിന് മുന്നിലെ മാൻജർ സ്ക്വയറിൽ പരമ്പരാഗതമായ ഭീമാകാരമായ ക്രിസ്മസ് ട്രീയിൽ വിളക്കുകൾ കത്തിച്ചുകൊണ്ടാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമായത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഈ ആഘോഷം അതിജീവനത്തിൻ്റെ പ്രതീകവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രതീക്ഷയുമാണ്. കാഴ്‌ച കാണാനും സന്തോഷം പങ്കിടാനുമായി പതിനായിരങ്ങളാണ് സ്ക്വയറിൽ ഒത്തുകൂടിയത്.

എന്നാൽ ഗാസയിലെ കനത്ത നാശനഷ്‌ടങ്ങളും കൂട്ടക്കൊലകളുടെ ദുഖവും ഈ ആഘോഷങ്ങൾക്ക് നേരിയ മങ്ങലേൽപ്പിക്കുന്നുണ്ട്. കൂടാതെ ഇസ്രായേലിൻ്റെ ഉപരോധം ശക്തമായതിനാൽ ബെത്‌ലഹേം നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

You may also like

error: Content is protected !!