Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി
മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

by Editor

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്ഞാപനമിറങ്ങി. 2025 ഫെബ്രുവരി 9 ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് നാല് ദിവസത്തിന് ശേഷമാണ് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കിയതായി പ്രഖ്യാപനം വന്നത്. മണിപ്പൂർ നിയമസഭ താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

“ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി ആ സംസ്ഥാനത്തെ സർക്കാർ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഒരു സാഹചര്യം സംജാതമായിട്ടുണ്ട്, അതിനാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 356 നൽകുന്ന അധികാരങ്ങളും, അതിനായി എനിക്ക് പ്രാപ്തമാക്കുന്ന മറ്റെല്ലാ അധികാരങ്ങളും വിനിയോഗിച്ചുകൊണ്ട്, മണിപ്പൂർ സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും ആ സംസ്ഥാന ഗവർണറിൽ നിക്ഷിപ്തമായതോ പ്രയോഗിക്കാൻ കഴിയുന്നതോ ആയ എല്ലാ അധികാരങ്ങളും ഇന്ത്യയുടെ പ്രസിഡന്റായ ഞാൻ ഏറ്റെടുക്കുന്നുവെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു,” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മണിപ്പുരില്‍ നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്തിട്ട് ബുധനാഴ്ച ആറുമാസം തികഞ്ഞിരിക്കേ, ഭരണഘടനാ പ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രപതിഭരണം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍.

1951-ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വരുന്നത്‌. രാഷ്ട്രപതി ഭരണം ആരംഭിച്ചാൽ രണ്ടുമാസത്തിനകം പാർലമെന്‍റിന്റെ അംഗീകാരം നേടണം. രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്തെയ് വിഭാഗം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്. കോണ്‍ഗ്രസ് തിങ്കളാഴ്ച അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രിക്കായി പകരമൊരാളെ കണ്ടെത്താന്‍ ബി.ജെ.പി. നേതൃത്വത്തിന് കഴിയാത്തതുമാണ് സമ്മേളനം റദ്ദാക്കിയതിന് കാരണമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. നിയമസഭാ സമ്മേളനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്രയും ആരോപിച്ചു.

You may also like

error: Content is protected !!