178
തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ARM, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായും, സൂക്ഷ്മദർശിനിയിലൂടെ നസ്രിയ നസീമും തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം).
മറ്റുപുരസ്കാരങ്ങൾ.
- മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി (സംവിധാനം:എം.സി ജിതിന്‍)
- മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.സി ജിതിന്‍ (ചിത്രം: സൂക്ഷ്മദര്‍ശിനി്)
- മികച്ച സഹനടന്മാർ: സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ചിത്രം: ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
- മികച്ച സഹനടിമാർ: ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
- സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ: ജാഫർ ഇടുക്കി, ഹരിലാൽ, പ്രമോദ് വെളിയനാട്
- ബാലതാരം (ആൺ) : മാസ്റ്റർ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
- ബാലതാരം (പെൺ): ബേബി മെലീസ (കലാം STD V-B)
- തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറിൻ (ഫാമിലി)
- മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിൻ്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം)
- സംഗീത സംവിധായകൻ: രാജേഷ് വിജയ് (മായമ്മ)
- പിന്നണി ഗായകൻ: മധു ബാലകൃഷ്‌ണൻ (ഓം സ്വസ്‌തി…ചിത്രം: സുഖിനോ ഭവന്തു)
- ഗായിക: വൈക്കം വിജയലക്ഷ്‌മി (അങ്ങ് വാനക്കോണിൽ – എആർഎം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ – സുഖ്നോ ഭവന്തു)
- ഛായാഗ്രഹണം: ദീപക് ഡി. മേനോൻ (കൊണ്ടൽ)
- ഫിലിം എഡിറ്റർ: കൃഷാന്ത് (സന്തർഷ ഖതാന)
- ശബ്ദം: റസൂൽ പൂക്കുട്ടി, ലിജോ എൻ. ജെയിംസ്, റോബിൻ കുഞ്ഞുകുട്ടി (വടക്കൻ)
- കലാസംവിധാനം: ഗോകുൽ ദാസ് (ARM)
- മേക്കപ്പ് മാൻ: ഗുർപ്രീത് കൗർ, ഭൂബാലൻ മുരളി (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
- കോസ്റ്റ്യൂമർ: ജ്യോതി മദ്നാനി സിംഗ് (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
- മികച്ച കുട്ടികളുടെ ചിത്രം: കലാം STD V-B (സംവിധാനം: ലിജോ മിത്രൻ മാത്യു), സ്ഥാനാർത്ഥി ശ്രീക്കുട്ടൻ (സംവിധാനം വിനീഷ് വിശ്വനാഥ്)
- മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)
- മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം: ശ്രീജിത്ത് പോയിൽക്കാവ്)
- മികച്ച പരിസ്ഥിതി ചിത്രങ്ങൾ: ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ), .ദ് ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)
- സാമൂഹികപ്രസക്തിയുള്ള ചിത്രങ്ങൾ: പ്രതിമുഖം (സംവിധാനം വിഷ്ണുവർധൻ), ജീവൻ (സംവിധാനം: വിനോദ് നാരായണൻ), ഇഴ (സംവിധാനം സിറാജ് റേസ)
- മികച്ച സോദ്ദ്യേശ്യ ചിത്രങ്ങൾ: മഷിപ്പച്ചയും കല്ലുപെൻസിലും (സംവിധാനം എം.വേണുകുമാർ), സ്വർഗം (സംവിധാനം രജിസ് ആന്റണി)
- മികച്ച സംസ്കൃതചിത്രങ്ങൾ: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധർമയോദ്ധാ (സംവിധാനം ശ്രുതി സൈമൺ)
- മികച്ച അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്‌കമൽ ഇൻ്റർനാഷനൽ, സംവിധാനം രാജ്‌കുമാർ പെരിയസാമി)
- പ്രത്യേക ജൂറി പുരസ്കാരം:
സംവിധാനം: ഷാൻ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ. മനോജ് ഗോവിന്ദൻ (ചിത്രം നജസ്), ആദർശ് സാബു (ചിത്രം:ശ്വാസം), ശ്രീകുമാർ ആർ നായർ (ചിത്രം നായകൻ പൃഥ്വി), സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)
തിരക്കഥ : അർച്ചന വാസുദേവ് (ചിത്രം: ഹെർ) - മികച്ച നവാഗത പ്രതിഭകള്‍
സംവിധാനം : വിഷ്ണു കെ മോഹന്‍ (ചിത്രം: ഇരുനിറം)
അഭിനയം : നേഹ നസ്‌നീന്‍ (ചിത്രം ഖല്‍ബ്)