ബെംഗളൂരു: ബാഡ്‌മിന്റൺ താരം ലക്ഷ്യ സെൻക്കും അദ്ദേഹത്തിന്റെ പരിശീലകൻ യു. വിമൽ കുമാറും പ്രായത്തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയിൽ എഫ്‌ഐആറും അനുബന്ധ നടപടികളും തള്ളണമെന്നാവശ്യപ്പെട്ട് ലക്ഷ്യ സെൻ നൽകിയ ഹർജി കോടതിയിറക്കിയ വിധിയോടെ നിലനിൽക്കുമെന്നായി.
ബാഡ്‌മിന്റൺ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ പ്രായം 2.5 വയസ് കുറച്ചുവെന്നതാണ് കേസ്. ലക്ഷ്യ സെൻ, സഹോദരൻ ചിരാഗ് സെൻ, മാതാപിതാക്കളായ ധീരേന്ദ്ര കെ. സെൻ, നിർമ്മല ഡി. സെൻ, പരിശീലകൻ വിമൽ കുമാർ എന്നിവർക്കെതിരെ നഗരാജ് എം.ജി. നൽകിയ ക്രിമിനൽ പരാതിയിലാണ് അന്വേഷണം നടന്നത്. സെൻ സഹോദരന്മാരുടെ ജനന സർട്ടിഫിക്കറ്റുകൾ വ്യാജമാക്കി മാറ്റിയെന്നും ഇത് ജൂനിയർ ടൂർണമെന്റുകളിൽ കൂടുതൽ കാലം മത്സരിക്കാൻ അനുവദിച്ചതായും പരാതിയിൽ ആരോപിച്ചു.
പരാതിയെ തുടർന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2022 ഡിസംബറിൽ ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ തുടർനടപടികൾ അന്വേഷണത്തിന്റെ ഭാഗമായി തുടരാമെന്നാണ് കോടതിയുടെ തീരുമാനം.